കണ്ണൂർ സർവകലാശാല കരാർ അധ്യാപകർക്ക് വറുതിയുടെ മഴക്കാലം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ ഡിപ്പാർട്മെൻറുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നു മാസം. വിഷുവും റമദാനും പണം കടംവാങ്ങി തള്ളിനീക്കുന്നതിനിടെ സ്‌കൂളുകൾ കൂടി തുറന്നതോടെ ജീവിതച്ചെലവിെൻറ കണക്കുകൾക്കു മുന്നിൽ നട്ടംതിരിയുകയാണിവർ. കരാർ അധ്യാപകരുടെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും സർവകലാശാലയിൽ ഇത് അറിഞ്ഞ ഭാവമില്ലെന്ന് അധ്യാപകർ കുറ്റപ്പെടുത്തുന്നു. മാർച്ചിൽ കരാർ പുതുക്കുന്നതുമായി സംബന്ധിച്ച കാലതാമസമാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് സർവകലാശാലയിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞതെത്ര. എന്നാൽ, കരാർ പുതുക്കുന്നതിന് ഒരാഴ്ചത്തെ സമയം മാത്രമേ ആവശ്യമുള്ളൂ എന്ന് അധ്യാപകരും പറയുന്നു. അവഗണന തുടരുകയാണെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ആലോചിക്കുകയാണ് അധ്യാപകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.