പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മഹാശിവക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്കുശേഷം ദേവ പുനഃപ്രതിഷ്ഠ നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതിന് തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിൽ ജീവകലശം എഴുന്നള്ളിച്ച് ശിവലിംഗ പ്രതിഷ്ഠ നടന്നു. വൈകീട്ട് നടയ്ക്കൽ പൂജയും വലിയ ബലിക്കൽ അധിവാസവും നടന്നു. രാത്രി കോഴിക്കോട് കാദംബരിയുടെ നാഗമഠത്ത് തമ്പുരാട്ടി എന്ന നൃത്തസംഗീത നാടകവും അരങ്ങേറി. നവീകരണകലശത്തിെൻറ ഒമ്പതാം ദിവസമായ ഇന്ന് പരിവാരപ്രതിഷ്ഠയും വലിയബലിക്കൽ പ്രതിഷ്ഠയും നടക്കും. നാളെ പ്രായശ്ചിത്ത ഹോമവും തത്വകലശപൂജ, ബ്രഹ്മകലശപൂജ എന്നിവയും നടക്കും. വൈകീട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്രയും ഉണ്ടായിരിക്കും. ജൂൺ ഏഴിന് രാവിലെ ദേവദർശനത്തിനയി തുറക്കും. വൈകീട്ട് നടക്കുന്ന തിടമ്പുനൃത്തത്തോടെ പുനഃപ്രതിഷ്ഠ നവീകരണകലശ ചടങ്ങുകൾ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.