ശ്രീകണ്ഠപുരം: കഴിഞ്ഞ ദിവസം ചേപ്പറമ്പ് കംബ്ളാരിയിലെ ചെങ്കല്‍ പണയില്‍ മിന്നലേറ്റ് മരിച്ച തൊഴിലാളികളുടെ മൃതദേഹം കര്‍ണാടകയിലേക്ക് കൊണ്ടുപോയി. കര്‍ണാടക ഹാവേരി ജില്ലയിലെ മഞ്ജുനാഥ് (38), മഞ്ജു (27) എന്നിവരുടെ മൃതദേഹങ്ങളാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ ബന്ധുക്കളത്തെിയിരുന്നു. അമ്മാവനും മരുമകനുമാണ് മരിച്ചവര്‍. നിര്യാണത്തില്‍ അനുശോചിച്ച് ശനിയാഴ്ച ചേപ്പറമ്പ് മേഖലയില്‍ ചെങ്കല്‍ പണകള്‍ പണി നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച പണികഴിഞ്ഞ് ചെങ്കല്‍ മെഷീന്‍ റിപ്പയര്‍ ചെയ്യുന്നതിനിടയിലാണ് മിന്നലേറ്റത്. സാരമായി പരിക്കേറ്റ ദാമേഷ്, ഗെറ്റപ്പ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.