ചെറുതോണി: റോഡരികിൽ നിൽക്കുന്ന ഉണങ്ങിയ മരങ്ങളും ശിഖരങ്ങളും യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡരികിൽ അപകടകര മായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടിയില്ല. മരങ്ങൾ മുറിച്ചുമാറ്റാൻ പ്രത്യേക ഫണ്ട് അനുവദിക്കാത്തതാണ് നടപടിക്ക് തടസ്സമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചെറുതോണി-തൊടുപുഴ റോഡിലും നേര്യമംഗലം-ചെറുതോണി റോഡിലും വൻ മരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയായി നിലകൊള്ളുന്നത്. ചെറിയ കാറ്റിൽപോലും ഈ റോഡുകളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെടുകയാണ്. രാത്രി വനത്തിലൂടെയുള്ള ഈ റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടാൽ മുറിച്ചുമാറ്റി പുനഃസ്ഥാപിക്കാനും മണിക്കൂറുകൾ വേണ്ടിവരും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പാറേമാവ് ആയുർവേദ ആശുപത്രിക്കും വെള്ളാപ്പാറക്കുമിടയിൽ മരത്തിൽനിന്ന് ഉണങ്ങിയ ശിഖരം ഒടിഞ്ഞുവിണു. തലനാരിഴക്കാണ് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.