ഹൈറേഞ്ചിലേക്ക് കൊണ്ടുവന്ന 75 ലിറ്റർ വ്യാജമദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു

അടിമാലി: എക്സൈസ് പരിശോധനയിൽ 75 ലിറ്റർ വ്യാജമദ്യം പിടികൂടി. വ്യാഴാഴ്ച പുലർച്ച മൂന്നിന് അടിമാലി മച്ചിപ്ലാവ് സ്കൂളിന് സമീപം വെച്ചാണ് മദ്യം പിടികൂടിയത്. കാറിൽ മദ്യവുമായി കോതമംഗലത്തുനിന്ന് അടിമാലിയിലേക്ക് വരുേമ്പാഴാണ് മൂന്നാർ എക്സൈസ് സി.ഐ ടോമി ജേക്കബിൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസിനെ കണ്ട് കാറുപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന വ്യാജമദ്യമാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. അരലിറ്ററിൻെറ 150 കുപ്പി മദ്യമാണ് കാറിലുണ്ടായിരുന്നത്. റെയ്ഡിൽ പ്രവൻറിവ് ഓഫിസർമാരായ ബാലസുബ്രഹ്മണ്യം, സഹദേവൻ പിള്ള, സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ, സുരേഷ്, ജോളി, ദിനേശ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.