അടിമാലി: ലൈസന്‍സും മതിയായ രേഖകളുമില്ലാതെ കുട്ടി ൈഡ്രവര്‍മാര്‍ വിലസുന്നു. ഹെല്‍മറ്റ് വേട്ടയിലും സീറ്റ്ബെല്‍റ്റ് പരിശോധനയിലും മാത്രമാക്കി വാഹന പരിശോധന പൊലീസ് ഒതുക്കുന്നതാണ് പ്രശ്നം. പൊലീസും മോട്ടോര്‍ വാഹനവകുപ്പും മിക്കപ്പോഴും ഹെല്‍മറ്റ് പരിശോധന നടത്താറുണ്ട്. പക്ഷേ, ഹെല്മറ്റുെവച്ച് വരുന്നവരെ പരിശോധിക്കാറില്ല. പരിശീലനംപോലും ലഭിക്കാത്ത ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിച്ചതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായി. 18 തികയാത്ത ലൈസന്‍സില്ലാത്ത കുട്ടി ഡ്രൈവർമാരാണ് അമിതവേഗത്തില്‍ വാഹനങ്ങള്‍ പായിക്കുന്നത്. ചെവിയടപ്പിക്കുന്ന ശബ്ദത്തില്‍ വാഹനം ഓടിക്കുന്നതുമൂലം കാല്‍നടക്കാർ ഭീതിയിലാണ്. നിയമവിധേയമായി വാഹനം ഓടിക്കുന്നവര്‍ക്കും കുട്ടി ഡ്രൈവർമാർ ഭീഷണിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ പൊലീസ് രംഗത്ത് എത്തിയെങ്കിലും താക്കീത് നല്കി വിടുക മാത്രമാണ് ചെയ്യുന്നത്. കർശനനടപടിയില്ലാത്തതിനാൽ ഫലം കാണുന്നില്ല. ചില പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഓട്ടോ- ടാക്സി ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടിക്കുന്നത് മതിയായ രേഖകളോ ലൈസൻസോ ഇല്ലാത്തവരുമാണ്. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും സ്റ്റാൻഡ് പെര്‍മിറ്റ് ഉള്‍പ്പെടെ രേഖകളുമില്ല. പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്ത് സ്റ്റാൻഡ് പെര്‍മിറ്റ് എടുക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതും പാലിക്കുന്നില്ല. പഞ്ചായത്തിെൻറയും മോട്ടോര്‍ വാഹനവകുപ്പിെൻറയും പൊലീസിെൻറയും േനതൃത്വത്തിൽ ഗതാഗതനിയന്ത്രണ കമ്മിറ്റി ഉണ്ടെങ്കിലും കമ്മിറ്റി കൂടാനോ വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ നടപടി എടുക്കാനോ അധികൃതര്‍ തയാറാകുന്നില്ല. അനധികൃത ഓട്ടോ സ്റ്റാൻഡുകൾ നാലെണ്ണമാണ് അടിമാലിയില്‍. ഇതോടെ വ്യാപാരികളടക്കം പ്രതിസന്ധിയിലായി. അനധികൃത ഓട്ടോ സ്റ്റാൻഡുകൾ മാറ്റണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ പഞ്ചായത്തും പൊലീസും തയാറാകുന്നില്ല. ഭരണകക്ഷിയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മർദമാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പൊലീസിനോ പഞ്ചായത്തിനോ കഴിയാതെ വരാൻ കാരണം. ഹൈകോടതി വിധി നടപ്പാക്കാത്ത അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹരജി നല്‍കിയിരിക്കുകയാണ് അടിമാലിയിലെ വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.