കട്ടപ്പന: ഉപ്പുതറയിലെ ഭൂമി സംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കർഷകരും വ്യാപാരികളും 27ന് രാവിലെ പത്തിന് ഉപ്പുതറ വില്ലേജ് ഓഫിസ് ഉപരോധിക്കും. ഉപ്പുതറ മേഖലയിലെ 338, 594, 595, 800, 916, 917 എന്നീ സർവേ നമ്പറിൽെപട്ട 1000 ഏക്കറിലധികം ഭൂമി കൈവശമുള്ളവരാണ് വർഷങ്ങളായി ബുദ്ധിമുട്ടുന്നത്. ഇവയുടെ പോക്കുവരവ് ചെയ്യുന്നതിനോ നിജസ്ഥിതി സർട്ടിഫിക്കറ്റും കൈവശരേഖയും ലഭ്യമാക്കാനോ കരം അടക്കാനോ സാധിക്കുന്നില്ല. വ്യവസ്ഥകൾക്ക് വിധേയമായാണ് നിലവിൽ മേഖലയിലെ ഭൂമിയുടെ കരം സ്വീകരിക്കുന്നത്. അതിനാൽ കരമടച്ചതിെൻറ രസീത് നിയമപ്രകാരമുള്ള ഒരു കാര്യത്തിനും പ്രയോജനപ്പെടുന്നില്ല. തോട്ടം ഭൂമി മുറിച്ചുവിൽക്കാൻ പാടില്ലെന്ന അടിയാധാരത്തിലെ വ്യവസ്ഥയുടെ പേരിൽ 1963ലെ ഭൂപരിഷ്കരണ നിയമം ലംഘിച്ചെന്ന കാരണം വ്യക്തമാക്കി 2015 ഫെബ്രുവരി 23നാണ് ലാൻഡ് റവന്യൂ കമീഷണർ ഇൗ സർവേ നമ്പറുകളിൽപെട്ട ഭൂമിയിലെ എല്ലാ നടപടികളും നിരോധിച്ച് ഉത്തരവിറക്കിയത്. 1949ൽ പീരുമേട് ടീകമ്പനിയിൽനിന്ന് വിലയ്ക്ക് വാങ്ങി കരമടച്ചും ക്രയവിക്രയം നടത്തിയും വന്നിരുന്ന ഭൂമിയാണ് ഈ ആറ് സർവേ നമ്പറിലുള്ളത്. തോട്ടം മുറിച്ചുവിറ്റെന്ന കേസിൽ അടിയാധാര വ്യവസ്ഥയുടെ വ്യാഖ്യാനം ഹൈകോടതിയെ ബോധിപ്പിക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ചയാണ് കർഷകർക്ക് വിനയായതെന്ന് വ്യപാരികളടക്കം പരാതിപ്പെടുന്നു. അതിനിടെ കൈവശംെവച്ച് അനുഭവിക്കുന്ന ഉപ്പുതറയിലെ ഭൂമി സർക്കാറിേൻറതാണെന്ന് അടുത്തിടെ ജില്ല ഭരണകൂടം കർഷകരെ അറിയിച്ചത് ആശങ്ക വർധിച്ചു. ഇൗ സാഹചര്യത്തിലാണ് കർഷകർ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. പ്രക്ഷോഭം ആലോചിക്കാൻ ചേർന്ന കർഷക-വ്യാപാരി കൺെവൻഷനിൽ കെ.വി.വി.ഇ.എസ് ഉപ്പുതറ യൂനിറ്റ് പ്രസിഡൻറ് സാബു വേങ്ങവേലിൽ അധ്യക്ഷതവഹിച്ചു. പീരുമേട് മേഖലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലാൻഡ് റവന്യൂ കമീഷണറെ ചുമതലപ്പെടുത്തിയതായി ഇ.എസ്. ബിജിമോൾ എം.എൽ.എ വ്യക്തമാക്കി. സമയബന്ധിതമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്നും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം സിറിയക് തോമസ്, ജോർജ് ജോസഫ് പടവൻ, സജിമോൻ ടൈറ്റസ്, ജയിംസ് ടി. അമ്പാട്ട്, ടോമി കാണക്കാലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.