തൊടുപുഴ: സ്വകാര്യബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വട്ടിപ്പലിശ ഇടപാട് നടത്തിവന്ന ബസുടമ അറസ്റ്റില്‍. കരിമണ്ണൂര്‍ കിളിയംകോട്ട് സലീമാണ് (മച്ചാന്‍ സലി -49) അറസ്റ്റിലായത്. കുടയത്തൂര്‍ സ്വദേശി അനീഷ് മാത്യുവിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മച്ചാന്‍ സലിയില്‍നിന്ന് 50,000 രൂപ വാങ്ങിയ അനീഷ് 75,000 രൂപ തിരിച്ചുനല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അനീഷ് നല്‍കിയ ചെക് മടക്കിനല്‍കാന്‍ തയാറായുമില്ല. ഇതേതുടര്‍ന്ന് അനീഷ് പൊലീസ് മേധാവി കെ.വി. ജോസഫിന് പരാതി നല്‍കി. എസ്.പിയുടെ നിര്‍ദേശപ്രകാരം കരിമണ്ണൂരിലെ സലിയുടെ വീട്ടില്‍ സി.ഐ ജില്‍സണ്‍ മാത്യുവിന്‍െറ നേതൃത്വത്തില്‍ റെയ്ഡ് നടത്തി അനീഷ് നല്‍കിയ ചെക്കും പ്രോമിസറി നോട്ടടക്കം രേഖകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.