ചെങ്ങന്നൂർ: ചെങ്ങന്നൂർ ചെറിയനാട് പടനിലം ജങ്ഷനിലെ എ.ടി.എം കവർച്ചക്ക് പിന്നിൽ വിദഗ്ധ സംഘമെന്ന് അന്വേഷണ സംഘം. എ.ടി.എം അറുത്തുമാറ്റിയത് ഗ്യാസും ഓക്സിജനും ഉപയോഗിച്ച കട്ടർ കൊണ്ടാണെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ഏപ്രിൽ 24ന് രാത്രിയാണ് ചെറിയനാട് എസ്.ബി.ഐ എ.ടി.എം തകർത്ത് 3.69 ലക്ഷം രൂപ കവർന്നത്. എ.ടി.എം മെഷീനെക്കുറിച്ചും അതിെൻറ പ്രവർത്തനത്തെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയും കൃത്യമായ ധാരണ ഉള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. എ.ടി.എം മെഷീെൻറ വാതിലിൽ ഉപയോഗിച്ചിരുന്ന ഹീറ്റ് സെൻസർപോലും പ്രവർത്തിക്കാത്ത തരത്തിൽ മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയത് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ഗ്യാസ് കട്ടർ തന്നെയാണോ ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാൻ ഇത് ഉപയോഗിക്കുന്ന വിദഗ്ധരെ കൊണ്ട് പലതവണ അന്വേഷണസംഘം പരീക്ഷണം നടത്തിയാണ് ഇത് സ്ഥിരീകരിച്ചത്. എന്നാൽ, മോഷണ സംഘത്തെപ്പറ്റി വ്യക്തമായ യാതൊരു വിവരവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. എ.ടി.എം കൗണ്ടറിെൻറ വാതിലിലെ സെൻസറും കൗണ്ടറിലെ രണ്ട് സി.സി കാമറകളും പ്രവർത്തന രഹിതമായതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ശിവസുതൻ പിള്ളയുടെ നേതൃത്വത്തിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.