ചെങ്ങന്നൂര്‍: ബൈക്കില്‍ പോയ വിദ്യാർഥികളെ പൊലീസ് തടഞ്ഞുനിര്‍ത്തി മർദിച്ചതായി പരാതി. ഇരമല്ലിക്കര അയ്യപ്പ കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാർഥികളായ ചെങ്ങന്നൂര്‍ കിഴേക്കനട ശ്രീവിഹാറില്‍ മുരളിമനോഹറിെൻറ മകന് അശ്വന്ത് (19), ഇതേ ക്ലാസിലെ വിദ്യാർഥി ആലാ സ്വദേശി ഹരി (19) എന്നിവര്‍ക്കാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി എേട്ടാടെ ചെങ്ങന്നൂര്‍ ഹാച്ചറിക്ക് താഴെയുള്ള തിട്ടമേല്‍ തോട്ടിയാട്ട് റോഡിലായിരുന്നു സംഭവം. എതിരെ വാഹനം വരുന്നതുകണ്ട് ലൈറ്റ് ഡിം ചെയ്തിെല്ലന്ന് പറഞ്ഞായിരുന്നു മർദനം. കയറ്റം കയറി വന്ന തങ്ങള്‍ എതിരെ വന്നത് പൊലീസ് വാഹനമാണെന്ന് അറിഞ്ഞില്ലെന്നും ഉദ്യോഗസ്ഥന് ചാടിയിറങ്ങി ആദ്യം അസഭ്യം പറയുകയും കരണത്തടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തെന്നും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയില്‍ പറയുന്നു. പിന്നീട് പൊലീസ് വാഹനത്തില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി. ഇരുചക്രവാഹനവും പിടിച്ചെത്തു. അടുത്തദിവസം ജാമ്യക്കാരുമായി വന്ന് വാഹനം വീണ്ടെടുക്കണമെന്ന് പൊലീസ് പറഞ്ഞതിനുശേഷം വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. എന്നാല്‍, സ്റ്റേഷന് പുറത്തെത്തിയതോടെ ശാരീരിക അസ്വസ്ഥത തോന്നിയതിനാല്‍ ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഡിവൈ.എസ്.പി കെ.ആര്. ശിവസുതന്‍പിള്ള നേരിട്ടെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.