മാവേലിക്കര: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഒറ്റയാൾ സമരനായകന് സുദര്ശനന് പ്രകടനം നടത്തി. സ്ത്രീകളുടെ അടിവസ്ത്രമായ പാവാട ധരിച്ച് പ്ലക്കാര്‍ഡുമേന്തി മണിക്കൂറുകളോളമാണ് സുദര്ശനന് മാവേലിക്കര നഗരത്തില്‍ പ്രകടനം നടത്തിയത്. മാവേലിക്കര ബുദ്ധ ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മിച്ചൽ ജങ്ഷൻ വഴി പ്രൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം ബുദ്ധ ജങ്ഷനിൽ സമാപിച്ചു. പരിശോധനയുടെ പേരില്‍ നടത്തിയത് പീഡനമാണെന്ന് അദ്ദേഹം പറഞ്ഞു. മുലക്കരം ചോദിച്ചപ്പോള്‍ മാറ് മുറിച്ചിട്ടുകൊടുത്ത ചരിത്രമുള്ള സ്ഥലമാണ് കേരളം എന്നുള്ളത് മറക്കരുത്. ഇതറിഞ്ഞ ഒരു രക്ഷകര്ത്താവിെൻറ ഞെട്ടല്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. വിദ്യാർഥിനികളെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംഭവത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും സുദര്ശനന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.