ജില്ല പഞ്ചായത്ത് യോഗം: കുടിവെള്ള പദ്ധതിക്ക് അധികഫണ്ട് നൽകിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

ആലപ്പുഴ: പള്ളിപ്പാട് ഡിവിഷനിലെ പട്ടികജാതികാർക്കുള്ള കുടിവെള്ള പദ്ധതിക്ക് അനുവദിച്ച അധിക ഫണ്ട് ലഭിക്കാത്തതിൽ ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധം. ഇതേതുടർന്ന് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് പുറത്ത് കുത്തിയിരുന്ന് സമരം നടത്തി. 2014^15 വർഷത്തെ പദ്ധതിയിൽ പള്ളിപ്പാട് ഡിവിഷനിലെ നാലുകെട്ട് കവല, മിനത്തോടിൽ കോളനി, ചക്കച്ചൻകാവ് എന്നിവിടങ്ങളിൽ കുടിവെള്ളപദ്ധതി തുകയായ 43 ലക്ഷത്തിന് പുറമെ പത്തുലക്ഷം രൂപ അധികമായി ജില്ല പഞ്ചായത്ത് നൽകിയിരുന്നു. എന്നാൽ, അനുവദിച്ച അധികഫണ്ട് വിതരണത്തിൽനിന്ന് ജില്ല പഞ്ചായത്ത് പിന്മാറിയത് സംബന്ധിച്ച് യോഗത്തിൽ പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ, പദ്ധതി കാലാവധി കഴിഞ്ഞതിനാൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് ഭരണപക്ഷം അറിയിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ചു. പ്രതിപക്ഷനേതാക്കളായ ജോൺ തോമസ്, എ.ആർ. കണ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.