അരൂര്‍: ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍തല സംസ്കരണ ഫാക്ടറികളില്‍നിന്ന് കൈതപ്പുഴ കായലിലേക്ക് രാസമാലിന്യം കലര്‍ന്ന മലിനജലം ഒഴുക്കുന്നതുമൂലം മത്സ്യസമ്പത്ത് നശിക്കുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യം, ഫിഷറിസ് മന്ത്രിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കി. വരുംദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ സമരപരിപാടി നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നോര്‍ത് മണ്ഡലം കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.