അട്ടിക്കൂലി സമരം ഒത്തുതീർന്നു

ആലപ്പുഴ: തടഞ്ഞുവെച്ച അട്ടിക്കൂലി സർക്കാർ നൽകാമെന്ന് അറിയിച്ചതോടെ എഫ്.സി.ഐയിൽ നിന്നുള്ള ചരക്കുനീക്കം പുന$സ്ഥാപിച്ചു. ആലപ്പുഴ എഫ്.സിഐയിലെ 49 തൊഴിലാളികളും ചൊവ്വാഴ്ച ജോലിക്കെത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച ചരക്കുനീക്കം വൈകുന്നേരം വരെ നീണ്ടു. 300ലധികം ലോഡ് ഭക്ഷ്യധാന്യങ്ങളാണ് കാർത്തികപ്പള്ളി, ചേർത്തല, കുട്ടനാട് താലൂക്ക് സപ്ലൈഓഫിസുകളിൽ എഫ്.സി.ഐ മുഖേന എത്തിയത്. തിങ്കളാഴ്ചയാണ് എഫ്.സി.ഐ വർക്കേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുമായി സർക്കാർ ചർച്ച നടത്തിയത്. 1200 രൂപ നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. 750 രൂപ നൽകാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. ചർച്ചയിൽ എഫ്.സി.ഐ വർക്കേഴ്സ് യൂനിയനിൽ നിന്ന് ജില്ലയെ പ്രതിനിധാനംചെയ്ത് അശ്റഫ്, അബ്ദുൽ ഗഫൂർ എന്നിവരാണ് പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെ ചേർന്ന മന്ത്രിസഭയോഗം യോഗതീരുമാനം അംഗീകരിച്ചു. എന്നാൽ, ഇപ്പോൾ അനുവദിച്ച തുകയിൽ നല്ലൊരു വിഭാഗം തൊഴിലാളികൾക്കും അതൃപ്തി ഉണ്ടെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.