വടുതല: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കുമ്പളം, അരൂക്കുറ്റി ടോള്‍പിരിവ് വെള്ളിയാഴ്ച അര്‍ധരാത്രി പുനരാരംഭിക്കും. അതുവരെ ടോള്‍ ഇനത്തില്‍ നഷ്ടമായ തുക കരാര്‍ തുകയില്‍ ഇളവുചെയ്ത് നല്‍കാന്‍ ധാരണ. നോട്ട് പ്രതിസന്ധിയത്തെുടര്‍ന്ന് കുമ്പളം, അരൂക്കുറ്റി ടോള്‍പ്ളാസയില്‍ നവംബര്‍ 16 അര്‍ധരാത്രി വരെയാണ് ടോള്‍പിരിവ് വേണ്ടെന്ന് പ്രഖ്യാപനമുണ്ടായത്. എന്നാല്‍, ഈ സമയത്തിനുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനായില്ല. ഇതോടെ കാലാവധി വെള്ളിയാഴ്ച രാത്രി 12 വരെ നീട്ടുകയായിരുന്നു. കുമ്പളത്ത് ടോള്‍ ടിക്കറ്റെടുക്കാതെ ഇത്രയും ദിവസങ്ങള്‍ പ്ളാസയിലൂടെ കടന്നുപോയ വാഹനങ്ങളുടെ കണക്ക് ജീവനക്കാര്‍ ശേഖരിക്കുന്നുണ്ട്. ദിനേന ടോള്‍ ഇനത്തില്‍ പിരിയുന്ന തുകയുടെ ശരാശരി കണ്ടത്തെിയായിരിക്കും നഷ്ടം കണക്കാക്കുക. ഇതിന് കൃത്യത വരുത്താനാണ് ഓരോ ദിവസവും വാഹനങ്ങളുടെ കണക്ക് രേഖപ്പെടുത്തുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ടോള്‍ ജീവനക്കാര്‍ മുഴുവന്‍ പ്ളാസയുടെ എട്ട് കവാടങ്ങളിലുമിരുന്ന് വാഹനങ്ങളുടെ നമ്പറുകള്‍ രേഖപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രി വരെ ഇത് തുടരുമെന്നും പിന്നീട് ടോള്‍ പിരിച്ചുതുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.