തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ ചാവടി മാര്‍ക്കറ്റ് മാലിന്യംതള്ളല്‍ കേന്ദ്രമാകുന്നു. കടകളില്‍നിന്നുള്ള പ്ളാസ്റ്റിക് അവശിഷ്ടങ്ങളും പാഴായ ട്യൂബുകളും മറ്റും മാര്‍ക്കറ്റില്‍ തള്ളിയിരിക്കുകയാണ്. കടകളില്‍നിന്ന് മലിനജലവും മാര്‍ക്കറ്റിലേക്ക് ഒഴുകിയത്തെുകയാണ്. നിത്യവും 500ഓളം പേര്‍ മത്സ്യം വാങ്ങാന്‍ ആശ്രയിക്കുന്നത് ഈ ചന്തയെയാണ്. കുത്തിയതോട് പഞ്ചായത്തിന്‍െറ ഏക മാര്‍ക്കറ്റാണ് ഇത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യവില്‍പനക്കാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.