അമ്പലപ്പുഴ: അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ 24 ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. കലക്ടറേറ്റില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചര്‍ച്ചയിലാണ് പിന്‍വലിക്കാന്‍ ധാരണയായത്. ഒരുകിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 14 രൂപ പ്രകാരം ഉടമകള്‍ നല്‍കും. നിലവില്‍ ഒന്നരക്കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 16.50 രൂപയും 1.50 രൂപ ബോണസുമായിരുന്നു. ഇത് 21 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് തൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നരക്കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് ബോണസ് ഉള്‍പ്പെടെ രണ്ടുരൂപ കൂട്ടി നല്‍കാമെന്ന നിലപാടിലായിരുന്നു ഷെഡ് ഉടമകള്‍. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് പ്രശ്നം പരിഹരിച്ചത്. ചെമ്മീനിലെ കറുത്ത ഞരമ്പ് വലിച്ചുകളയുന്നതിന് ഒരുകിലോക്ക് 15.50 രൂപയും തീരുമാനമായി. രാത്രികാലങ്ങളിലെ പീലിങ് നിര്‍ത്തിയതായും നിലവിലെ ഭക്ഷണം തുടരാനും തീരുമാനിച്ചതായി തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി എസ്. സീതിലാല്‍ പറഞ്ഞു. കഴിഞ്ഞദിവസം ഷെഡ് ഉടമകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സമരം തുടര്‍ന്നതുമൂലം പീലിങ് മേഖലയില്‍ പ്രതിസന്ധിയും ശക്തമായിരുന്നു. കലക്ടര്‍ ഇടപെടണമെന്ന് ഷെഡ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ എന്‍. പത്മകുമാര്‍, ലേബര്‍ ഓഫിസര്‍ ഹരികുമാര്‍, എ.ഡി.എം ടി.ആര്‍. ആസാദ്, പീലിങ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ എ. ഹാരിസ്, സാദിഖ്, ഷാജി, മുസ്തഫ, അഷ്റഫ്, മനോഹരന്‍, യൂനിയന്‍ പ്രതിനിധികളായ എസ്. സുബാഹു, കെ.കെ. ഗോപി, യു. രാജുമോഹന്‍, എസ്. സീതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തിയ രേവമ്മ ചന്ദ്രന് സീതിലാല്‍ നാരങ്ങാനീര് നല്‍കി സമരം അവസാനിച്ചതായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.