ന്യൂഡൽഹി: ആവിഷ്കാര സ്വാതന്ത്ര്യം എഴുത്തുകാരെൻറ മൗലികാവകാശമാണെന്ന് വ്യക്തമാക്കി ‘മീശ’ നോവലിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതിനാൽ എസ്. ഹരീഷിെൻറ ഇൗ നോവലിലെ ചില ഭാഗങ്ങൾ നീക്കാൻ നിർദേശിക്കണമെന്ന പരാതിക്കാരെൻറ ആവശ്യവും കോടതി അംഗീകരിച്ചില്ല.
എഴുത്തുകാരെൻറ ഭാവന ഏതാനും ചിലരുടെ കാഴ്ചപ്പാടുകളുടെ പേരിൽ തടയാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഏതെങ്കിലും കൃതി നിരോധിക്കുന്നത് ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് തടസ്സപ്പെടുത്തുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
കൃതികൾ നിരോധിക്കുന്നത് അർഥശൂന്യമാണ്. നോവലിലെ പരാമർശങ്ങൾക്ക് അനാവശ്യ പ്രാധാന്യമാണ് പരാതിക്കാരൻ കൽപിക്കുന്നത്. ഇൻറർനെറ്റിെൻറ ഇന്നത്തെ കാലത്തുതന്നെയാണ് ഇതൊക്കെ ഒരു വിഷയമാക്കുന്നത്. വിട്ടുകളയുകയാണ് വേണ്ടത്.
‘നിങ്ങള്‍ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടാകും. പക്ഷേ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണംവരെ ഞാന്‍ സംരക്ഷിക്കു’മെന്ന എന്ന വോള്‍ട്ടയർ വാചകം ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്.
ഭരണഘടനാ വ്യവസ്ഥകൾ പ്രത്യക്ഷത്തിൽ ലംഘിക്കുന്നില്ലെങ്കിൽ, എഴുത്തുകാരന് തെൻറ രചനയിൽ ഏതു സന്ദർഭവും ആവിഷ്കരിക്കാൻ പൂർണ സ്വാതന്ത്ര്യവും അവകാശവുമുണ്ട്.
ആരോപണങ്ങളുടെ പേരിൽ നിരോധിക്കുന്നപക്ഷം ക്രിയാത്ക രചനകൾ ഉണ്ടാവില്ല. അത്തരം ഇടപെടലുകൾ നീതിപീഠം നടത്തിയാൽ കലയുടെ അന്ത്യത്തിനാണ് അത് ഇടവരുത്തുക.
ചിത്രകാരന് നിറങ്ങളെന്നപോലെ എഴുത്തുകാരന് വാക്കുകൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.