എം. ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാഹിത്യനിരൂപകയുമായ ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം. ‘ശ്രീമദ് വാല്മീക രാമായണ കാവ്യം’ സംസ്‌കൃതത്തില്‍നിന്നു മലയാളത്തിേലക്കു വിവര്‍ത്തനം ചെയ്തതിനാ ണ് പുരസ്‌കാരം. ‘മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫ്, തകഴിയുടെ ചെമ്മീന്‍ രാജസ്ഥാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത മനോജ് കുമാര്‍ സ്വാമി എന്നിവർക്കും പുരസ്‌കാരം ലഭിച്ചു.

24 ഭാഷകളില്‍നിന്നുള്ള വിവര്‍ത്തന കൃതികള്‍ക്കാണ് 50,000 രൂപയും ഫലകവും അടങ്ങുന്ന ഈ വര്‍ഷത്തെ വിവര്‍ത്തന പുരസ്‌കാരം. കെ. ജയകുമാര്‍, ഡോ. കെ. മുത്തുലക്ഷ്മി, കെ.എസ്. വെങ്കിടാചലം എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രഫ. എം. ലീലാവതിയുടെ കൃതി പുരസ്‌കാരത്തിനായി നിര്‍ദേശിച്ചത്.

എ. കൃഷ്ണറാവു (തെലുഗു), സാക്കിയ മഷാദി (ഉർദു), സുബാശ്രീ കൃഷ്ണസ്വാമി (ഇംഗ്ലീഷ്), പാര്‍ഥ പ്രതിം ഹസാരിക (അസമീസ്), മാബിനുള്‍ ഹക്ക് (ബംഗാളി), നബിന്‍ ബ്രഹ്മ (ബോഡോ), നല്‍സിങ് ദേവ് ജാംവാല് (ഡോംഗ്രി)‍, വിനേഷ് ആനന്ദി (ഗുജറാത്തി), പ്രഭാത് ത്രിപാഠി (ഹിന്ദി), ഗിരാഡ്ഡി ഗോവിന്ദ് രാജ് (കന്നട), മുഹമ്മദ് സമന്‍ (കശ്മീരി), നാരായണ്‍ ഭാസ്‌കര്‍ ദേശായി (കൊങ്കിണി), സദാരെ ആലം ഗൗഹാര് (മൈഥിലി)‍, രാജ്കുമാര്‍ മോബി സിങ് (മണിപ്പൂരി), പ്രഫുല്‍ ഷിലേദര്‍ (മറാത്തി), മോണിക്ക മുഖിയ (നേപ്പാളി), ശ്രദ്ധാഞ്ജലി കനുംഗോ (ഒഡിയ), കെ.എല്‍. ഗാര്‍ഗ് (പഞ്ചാബി), ദീപക് കുമാര്‍ ശര്‍മ (സംസ്കൃതം), രൂപ്ചന്ദ് ഹാന്‍സ്ദാ (സന്താളി), ജഗദീഷ് ലച്ചാനി (സിന്ധ്), എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.

Tags:    
News Summary - m leelavathi award- literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT