കൊച്ചി: ‘‘വളരെ പെെട്ടന്ന് വയ്യാതായി. ശരീരം ഇല്ലാതായതുപോലെ. ആദ്യ രണ്ടുമൂന്നു ദിവസങ്ങൾ ലജ്ജിതനായി എെൻറ കട്ടിലിൽ കിടന്നു. അപ്പോഴേക്കും എെൻറ ഭാര്യ വന്നു.
നിലമ്പൂരിലെ മാലിനി ടീച്ചറും എെൻറ ഭാര്യ ഡോളിയും ചേർന്ന് എനിക്ക് ഒരു ചെറിയ വീടു കെട്ടിത്തരാനുള്ള ശ്രമം തുടങ്ങി. ഒരു വീടെന്ന രീതിയിൽ പണിയാനാവുന്ന ഏറ്റവും ചെറുത്. ഒന്നരലക്ഷം ചെലവ്.
ഇന്നലെ കല്ലിട്ടു. ഇതുവരെ എന്നെ ചേർത്തുനിർത്തിയ എെൻറ പ്രിയരായവർക്കുമുന്നിൽ ഞാൻ കൈനീട്ടുകയാണ്. കഴിവതും സഹായിക്കണം’’ -കഴിഞ്ഞ വ്യാഴാഴ്ച കവി ലൂയിസ് പീറ്റർ ഫേസ്ബുക്കിൽ കുറിച്ചിട്ടതാണിത്. ഈ വ്യാഴാഴ്ച ചോദിച്ചതിനൊന്നും കാത്തിരിക്കാതെ കവി യാത്രയായി.
‘‘കാണുക ഏതോ
ദൈവത്താൽ
വഴിതെറ്റിക്കപ്പെട്ട ഒരുവൻ
നാൽക്കവലയിൽ ഇതാ
നിൽക്കുന്നു
ദിക്കു ദിശകളുടെ
അറിവുകളറ്റവൻ
ഊരു ദേശങ്ങളുടെ ഓർമകൾ
കൈമോശം വന്നവൻ...’’ എന്നും കഴിഞ്ഞ വെള്ളിയാഴ്ച അവസാനമായി കുറിച്ചിട്ടു കവി. നാടകക്കാരൻ, ബാങ്ക് ജീവനക്കാരൻ, രാഷ്ട്രീയപ്രവർത്തകൻ, ഭാഷാപണ്ഡിതൻ തുടങ്ങി പിടികിട്ടാത്ത പലതുമായിരുന്നു ലൂയി പീറ്റർ. റോഡരികിലും ആശുപത്രിയിലും മരത്തണലിലുമൊക്കെയായി ‘ലൂയി പാപ്പ’ അനുവാചകർക്ക് പൊള്ളുന്ന കവിതകൾ പറഞ്ഞുനൽകി.
ഇതിനിടെ കവിപോലും അറിയാതെ ബിബിൻ പോലൂക്കര എന്ന സംവിധായകൻ ഒന്നരവർഷം ഒരു ഹാൻഡി ക്യാമുമായി നടന്ന് അദ്ദേഹത്തിെൻറ അനുഭവങ്ങൾ പകർത്തി. കന്യാകുമാരി മുതൽ വാഗാ അതിർത്തി വരെ കാശൊന്നും കൈയിലില്ലാതെ കവി സഞ്ചരിച്ചതിെൻറ ഒാർമകൾവരെ നിറഞ്ഞ ഡോക്യുമെൻററി ‘ലൂയിസ് പീറ്ററിെൻറ യാത്രകൾ’ എന്നപേരിൽ പുറത്തുവന്നു. ഇടക്കിടെ പെരുമ്പാവൂരിലെ വേങ്ങൂരിൽ ഭാര്യ ഡോളിയുടെ സമാശ്വാസത്തിലേക്കും എത്തിച്ചേരുന്നുണ്ട് കവി.
എല്ലാ അലച്ചിലുകൾക്കും അറുതിവരുത്തി കോതമംഗലത്തെ ആശുപത്രി ബെഡിൽ ലൂയി പാപ്പ നിശ്ചലമാകുേമ്പാൾ വലിയ ചിന്തകളുടെ ഇത്തിരി വാക്കുകൾ ഇനിയില്ലാതാകുകയാണ്. മതവും ആറക്കശമ്പളവും ഇല്ലാതെയും ജീവിക്കാമെന്ന് കാണിച്ചുകൊടുത്ത ‘അലമ്പ’നായ ഒരു കവിയുടെ സഞ്ചാരവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.