കോഴിക്കോട്: തെൻറ നിലപാടുകളും അനുഭവങ്ങളും തുറന്നുപറയുന്ന തീപ്പൊരി പോസ്റ്റുകളിലൂടെ ഫേസ്ബുക്കിലെ മലയാളികൾക്ക് സുപരിചിതയായ പി.െക. മാനസി 16 വർഷങ്ങൾക്കുശേഷം പഴയ കൂട്ടുകാരിയും എഴുത്തുകാരിയുമായ ഡോ. ഷബ്ന എസിനെ നേരിട്ടുകണ്ടു. വാക്കുകളില്ലാത്ത വികാരങ്ങളുടെ കുത്തൊഴുക്കായിരുന്നു ഏറെനേരത്തേക്ക്. താനെഴുതുന്നത് ഭർത്താവിനൊന്നും ഇഷ്ടമല്ല, അതുകൊണ്ടാണ് യഥാർഥ വ്യക്തിത്വംപോലും മറച്ചുവെച്ച് തനിക്ക് മാനസിയെന്ന അപരനാമം സ്വീകരിക്കേണ്ടിവന്നതെന്ന് അവർ തുറന്നുപറഞ്ഞപ്പോൾ കൂടെയിരുന്നവർ പിന്തുണയുടെ പുഞ്ചിരി നൽകി.
മാനസി മാത്രമായിരുന്നില്ല അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന, എഴുത്തിെൻറ വർണലോകത്ത് പാറിപ്പറന്ന് നടക്കാനാഗ്രഹിച്ച ഒരുപാട് പെണ്ണുങ്ങൾ പരസ്പരം കണ്ട് അടുത്തറിയുകയായിരുന്നു. അക്ഷരങ്ങളോടുള്ള ഇഷ്ടം അവർ പങ്കുവെച്ചു. അതിൽ വീട്ടമ്മമാരുണ്ടായിരുന്നു, ജോലിത്തിരക്കുകളിൽെപട്ട് നിന്നുതിരിയാൻ സമയമില്ലാത്തവരുണ്ടായിരുന്നു. എഴുത്തിൽ താൽപര്യമുള്ള വീട്ടമ്മമാർക്കായി ‘കോലായ’ എന്ന പേരിൽ ഗ്രീൻ പാലിേയറ്റിവ് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് അവർ ഒത്തുചേർന്നത്. ആശയങ്ങളെയും അനുഭവങ്ങളെയും അക്ഷരങ്ങളാക്കി മാറ്റുന്നതിെൻറയും വീടകങ്ങളിലൊതുങ്ങിയിരിക്കുന്നതിെൻറയും നൊമ്പരങ്ങൾ എഴുത്തിലൂടെ ആശ്വാസമാവുന്നത് എങ്ങനെയെന്ന് അവർ പങ്കുവെച്ചു.
പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നെത്തിയ 35ലേറെ പേരാണ് ഹോട്ടൽ അളകാപുരിയിലെ ‘കോലായ’യിൽ ഒരുമിച്ചിരുന്നത്. വീട്ടിൽനിന്ന് എഴുതാൻ ലേശംപോലും പിന്തുണയില്ലാത്തവരും വീട്ടുകാരുടെ പ്രോത്സാഹനത്തോടെ കവിത സമാഹാരം പ്രസിദ്ധീകരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ഓരോരുത്തരുടെയും അനുഭവങ്ങൾ മറ്റുള്ളവരിൽ കരുത്തും പ്രോത്സാഹനവും നിറച്ചു. ജീവിതസായാഹ്നത്തിൽ അക്ഷരങ്ങളുടെ ലോകത്തേക്കെത്തിയ നടക്കാവിലെ 60കാരിയായ രഹനയും കുഞ്ഞുകഥകളിലൂടെ അക്ഷരമുറ്റത്ത് പിച്ചവെക്കുന്ന അഞ്ചാം ക്ലാസുകാരി വേങ്ങരയിലെ മിസ്രിയയും ഒരുമിച്ചിരുന്നു. ഉമ്മ ഉമൈബക്കൊപ്പമാണ് കുഞ്ഞു എഴുത്തുകാരി വന്നത്.
തിരൂരിലെ തെൻറ ക്ലിനിക്ക് പൂട്ടിയാണ് ദന്ത ഡോക്ടറായ ലിഷാനയെത്തിയത്. ഇവർക്കെല്ലാം ഊർജംപകർന്ന് മലയാളത്തിെൻറ പ്രിയ എഴുത്തുകാരായ ആര്യഗോപിയും ഷാഹിന കെ. റഫീഖും ഡോ. ശബ്ന എസും ഒപ്പമിരുന്നു. ഔപചാരികതകൾ വിട്ടുനിന്ന ഒരുനാൾ നീണ്ട ശിൽപശാലക്ക് നജീബ് മൂടാടി, റാഫിയ ഷെറിൻ, ഷഹർബാനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.