കോഴിക്കോട്: ദലിതർക്കും ആദിവാസികൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രമുഖ ദലിത് എഴുത്തുകാരൻ കാഞ്ച െഎലയ്യ. വർഗീസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച പൊതുയോഗം ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി നേടിയെടുക്കുന്നതിൽ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവർ പോരാടണം. ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യവർഗത്തിന് മാത്രം പ്രാപ്യമായാൽപോരാ. ആദിവാസികൾക്കും ദലിതർക്കും പ്രൈമറിതലം മുതൽ സർക്കാർ ഇംഗ്ലീഷ് വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിജ്ഞാനവും നൽകണം. അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇതിലൂടെ മാത്രമേ സാധിക്കൂ. രാജ്യത്തെ ഭരണഘടന തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മാർക്സും അംബേദ്കറും വിഭാവനംചെയ്ത ക്ഷേമരാഷ്ട്രം സാധ്യമാക്കാനും സമത്വം കൈവരിക്കാനും ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എസ്. നാരായണപിള്ള അധ്യക്ഷത വഹിച്ചു. എ. വാസു അനുസ്മരണ പ്രഭാഷണം നടത്തി. ‘നാടിെൻറ നടുവൊടിച്ച നോട്ട് നിരോധനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സി.കെ. അബ്ദുൽ അസീസ് വിഷയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.