തേഞ്ഞിപ്പലം: സാഹിത്യത്തിന് ദേശാതിരുകളില്ളെന്നും മനുഷ്യകുലത്തിന്‍െറ യാതനകളും വേദനകളുമാണ് കഥാപാത്രങ്ങളിലൂടെ ജനിക്കുന്നതെന്നും യു.എ.ഇയിലെ പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ നാസര്‍ അല്‍ദാഹിരി. കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ടുദിവസമായി നടന്ന രാജ്യാന്തര അറബിക് സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ സെഷനുകളിലായി ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ റെക്ടര്‍ അബ്ദുല്ല മന്‍ഹാം, ഡോ. ഇ. അബ്ദുല്‍ മജീദ്, മുഹമ്മദ് അല്‍മുഐനി, അബ്ദു ശിവപുരം, ഡോ. മുസ്തഫ ഫാറൂഖി, പി.കെ. സുഹൈല്‍, ഡോ. മര്‍യം അല്‍ഷിനാസി, അബ്ദുല്‍ ഹഖീം അസ്ഹരി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, അന്‍വര്‍ അബ്ദുല്ല ഫസ്ഫരി, സൈയുദ്ദീന്‍ ബഷീര്‍ സഖാഫി, ഡോ. കെ.എം. മുഹമ്മദ്, ഡോ. കെ.വി. വീരാന്‍ മൊയ്തീന്‍, ഡോ. എ.ഐ. റഹ്മത്തുല്ല, ഡോ. എ.ബി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ്, ദാറുല്‍ യാസ്മീന്‍ പബ്ളിഷേഴ്സ്, റൗദത്തുല്‍ ഉലൂം അറബിക് കോളജ്, അല്‍ജാമിഅ അല്‍ഇസ്ലാമിയ ശാന്തപുരം എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.