പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖുഷ്വന്ത് സിങ് (99) യാത്രയായി. ഡല്‍ഹിയില്‍ മാര്‍ച്ച് 20ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഹദാലിയില്‍ ജനിച്ച ഖുഷ്വന്ത് സിങ് യോജനയുടെ സ്ഥാപക പത്രാധിപരും ഇലസ്ട്രേറ്റഡ് വീക്ക്ലി, നാഷനല്‍ ഹെറാള്‍ഡ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയുടെ പത്രാധിപരും ആയിരുന്നു. ട്രെയിന്‍ ടു പാക്കിസ്ഥാന്‍, ഐ ഷാല്‍ നോട്ട് ഹിയര്‍ ദി നൈറ്റിങ്ഗേല്‍, ഡല്‍ഹി, എ ഹിസ്റ്ററി ഓഫ് സിഖ്സ്, ദി സണ്‍സെറ്റ് ക്ളബ് തുടങ്ങിയ അറുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.