പഠിക്കുന്ന കാലത്ത് താനും കവിയായിരുന്നെന്ന് നെടുമുടി വേണു

തിരുവനന്തപുരം: പഠിക്കുന്ന കാലത്ത് താനും കവിയായിരുന്നുവെന്ന് നടന്‍ നെടുമുടി വേണു. എന്നാല്‍ കവിതയെയും സാഹിത്യത്തെയും കുറിച്ച് പഠിച്ചപ്പോള്‍ ആ മോഹം വേണ്ടാന്ന് വെച്ചു. രശ്മി ബിനോയിയുടെ ‘തിരികെ നീ വരുമ്പോള്‍ ’ കവിതാസമാഹാരത്തിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് കവിതകള്‍ ഉറക്കെ ചൊല്ലി നടക്കാനും ചൊല്‍കാഴ്ച അവതരിപ്പിക്കാനും ഒക്കെ കഴിഞ്ഞതിലൂടെ സാഹിത്യ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് കാരണമായി. കുറച്ച് പറഞ്ഞ് കൂടുതല്‍ പൊലിപ്പിക്കാനുള്ള കഴിവ് രശ്മി ബിനോയിയുടെ കവിതകള്‍ക്ക് ഉണ്ടെന്നും നെടുമുടി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡോ.എം.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. രശ്മിയുടെ കവിതകള്‍ ആര്‍ദ്രമായ വായനാനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒ.ജി ഒലീന പുസ്തക പരിചയം നിര്‍വഹിച്ചു. ടി.പി രാജീവന്‍, ബി.മുരളി,വിനുഎബ്രഹാം,കെ.എ ബീന എന്നിവര്‍ സംസാരിച്ചു. രശ്മി ബിനോയി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT