മക്ക മസ്ജിദുൽ ഹറാമിൽ കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണ സ്ഥലം

തീർഥാടകർക്ക് തടസ്സമുണ്ടാക്കരുത്; മക്ക ഹറമിലെ ‘മത്വാഫ്’ ഏരിയയിൽ നമസ്കരിക്കരുത്

മക്ക: തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ കഅ്ബക്ക് ചുറ്റുമുള്ള ‘മത്വാഫ്’ (പ്രദക്ഷിണ സ്ഥലം) ഏരിയയിൽ നമസ്കരിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുസുരക്ഷ വിഭാഗം അഭ്യർഥിച്ചു. മസ്ജിദുൽ ഹറാമിനുള്ളിൽ പ്രദക്ഷിണം ചെയ്യുമ്പേൾ ഭക്തരുടെ സഞ്ചാരത്തെ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കണം. മത്വാഫിൽ നമസ്കരിക്കുന്നത്, പ്രത്യേകിച്ച് തിരക്ക് ശക്തമാകുന്ന സമയത്ത് തീർഥാടകരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ത്വവാഫിന്റെ സുഗമമായ സഞ്ചാരത്തെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കണം.

ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് മത്വാഫ്. അതിലൂടെ തീർഥാടകർക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ കഴിയണം. അവിടെ ഒരു തടസ്സവും പാടില്ല. സന്ദർശകരുടെ സുരക്ഷയും തിരക്കോ തടസ്സമോ ഇല്ലാതെ സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്ന സമഗ്രമായ സുരക്ഷാസംവിധാനത്തിന്റെയും സംഘടന പദ്ധതികളുടെയും ഭാഗമാണിത്.

സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷത്തിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്രമീകൃതമായ ചലനം ഉറപ്പാക്കുന്നതിനും മസ്ജിദുൽ ഹറാമിനുള്ളിൽ കൃത്യമായ സംവിധാനങ്ങളും ഏറ്റവും പുതിയ ഫീൽഡ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് സുരക്ഷ അധികാരികൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ടെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.

Tags:    
News Summary - Pilgrims should not be confined; should not pray in the 'Matwaf' area of Mecca Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.