തവാഫുദ്ദീൻ അസ്മി

അസ്മിക്കും കൂട്ടുകാർക്കും ഇത്തവണ 'കേരളപ്പെരുന്നാൾ'

മലപ്പുറം: ഇത്തവണ അഫ്ഗാനിസ്ഥാനിലെ തവാഫുദ്ദീൻ അസ്മിയുടെയും കൂട്ടുകാരുടെയും ബലി പെരുന്നാൾ ഭക്ഷണ വിഭവങ്ങളിൽ ഖാബിലിയും ആഷ്കും മാന്‍റോയും ഉൾപ്പെടില്ല. കേരള സ്റ്റൈയിൽ ബിരിയാണി, അൽഫഹാം, മന്തി എന്നിവയാണ് ഇടംപിടിക്കുക. ബിരുദം കഴിഞ്ഞ് ഉന്നതപഠനത്തിനായി കേരളത്തിൽ എത്തിയവരാണിവർ. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്ന അഫ്ഗാനിസ്ഥാൻ വിദ്യാർഥികൾ ധാരാളമുണ്ട്.

കോട്ടയം മഹാത്മ ഗാന്ധി സർവകലാശാലയിലെ ഇന്‍റർനാഷനൽ റിലേഷൻ വകുപ്പിലെ എം.എ ഹ്യൂമൻ റൈറ്റ്സ് അൻഡ് പൊളിറ്റിക്സ് ഒന്നാം വർഷ വിദ്യാർഥിയാണ് തവാഫുദ്ദീൻ അസ്മി. ആദ്യമായാണ് വീട് വിട്ട് മറ്റൊരു സ്ഥലത്ത് ഇൗദ് ആഘോഷത്തിൽ പെങ്കടുക്കുന്നത്. കോവിഡ് 19 കാലമായതിനാൽ സർവകലാശാല റൂമിൽ മറ്റു കൂട്ടുകാർക്കൊപ്പം ബലി പെരുന്നാൾ ആഘോഷിക്കാനാണ് പദ്ധതി.

ഇൗ വർഷം ഏപ്രിൽ 15നാണ് കേരളത്തിലെത്തിയത്. ഇനി അടുത്ത വർഷമാണ് നാട്ടിലേക്ക് മടങ്ങുക. കഴിഞ്ഞ വർഷം വരെ പെരാഹൻ ടെൻബൻ പുതുവസ്ത്രവും (കുർത്ത) പെലോക്ക് തൊപ്പിയുമണിഞ്ഞായിരുന്നു പള്ളിയിൽ പോയിരുന്നത്. ഇത്തവണ കോട്ടയത്തെ ഏതെങ്കിലും പള്ളിയിൽ നമസ്കാരത്തിന് പോകാമെന്ന പ്രതീക്ഷയിലാണ് അഫ്ഗാസിസ്ഥാനിലെ ബമ്യൻ പ്രവിശ്യയിൽ നിന്നുള്ള തവാഫുദ്ദീൻ പറയുന്നു.

പെരുന്നാൾ ദിവസം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പള്ളിയിൽ ഒരുമിച്ച് കൂടും. പ്രാർഥനക്ക് ശേഷം എല്ലാവരും പരസ്പരം ആശംസ കൈമാറും. സ്ത്രീകൾ സാധാരണ ടൻബാൻ, ചാദോർ വസ്ത്രങ്ങളാണ് ധരിക്കുന്നത്. പള്ളിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ചിക്കൻ/ബീഫ്, പഴവർഗങ്ങൾ, അരി, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് തയാറാക്കുന്ന ഖാബിലി (ഖാബൂർ പുലാവ്), സൂപ്പ്, പച്ചക്കറിയും മാവും ചേർത്തു തയാറാക്കുന്ന അഷാക്, മന്തി (അഫ്ഗാൻ മാന്‍റോ) എന്നിവയാണ് സാധാരണ പെരുന്നാളിലെ വിഭവങ്ങൾ.

വീട്ടുകാരും ബന്ധുക്കളും എല്ലാവരും ഒരുമിച്ച് വലിയ തളികയിൽ ഭക്ഷണം കഴിക്കും. കൂടാതെ ബലി നൽകിയ ആട്, മാട് എന്നിവ വിതരണം ചെയ്യും. വൈകുന്നേരങ്ങളിൽ സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളലും മറ്റും സന്ദർശിക്കും. കഴിഞ്ഞ ചെറിയ പെരുന്നാളിന് കേരളത്തിൽ ഉണ്ടായിരുന്നു. കോവിഡ് കാരണം പള്ളിയിൽ പോകാൻ കഴിഞ്ഞില്ല. ഇത്തവണ മൂന്നാറിലേക്കോ ബീച്ചകളിലേക്കോ പോകാനാണ് പദ്ധതി. ഇത്തവണ കെബാബ്, ഖാബിലി എന്നിവ തയാറാക്കാനാണ് പദ്ധതി.

Tags:    
News Summary - Afghan Citizen Sharafudheen Asmi celebrate Barik in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT