തിരുവനന്തപുരം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ സ ുരക്ഷാസൗകര്യങ്ങൾ വർധിപ്പിക്കുന്നു. ഗവർണറുടെ സുരക്ഷയും മുഖ്യമന്ത്രിക്ക് സമാനമ ായി സെഡ് പ്ലസ് വിഭാഗത്തിലേക്ക് ഉയർത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ആഭ്യന്തരവകുപ്പിെൻറ നിർദേശാനുസരണമാണ് നടപടി. നിലവിൽ സെഡ് വിഭാഗം സുരക്ഷയാണ് ഗവർണർക്കുള്ളത്.
സെഡ് വിഭാഗം സുരക്ഷയായതിനാൽ സംസ്ഥാനത്തിന് പുറത്തുപോകുമ്പോൾ ഗവർണർക്ക് സുരക്ഷ കുറയുന്ന സാഹചര്യമുണ്ട്. സെഡ് പ്ലസിലേക്ക് ഉയർത്തിയാൽ പുറത്തുപോകുമ്പോഴും പഴുതടച്ച സുരക്ഷ നൽകേണ്ടിവരും.
മുഖ്യമന്ത്രിക്കുള്ളത് പോലുള്ള വാഹനവ്യൂഹവും സുരക്ഷാഭടൻമാരുമെല്ലാം ഇനി ഗവർണർക്കുമുണ്ടാകും. സുരക്ഷ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയായി വർധിക്കും. സുരക്ഷ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആയുധങ്ങളിലും മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.