യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു; മണ്ണാർക്കാട് ഇന്ന് ഹർത്താൽ

മണ്ണാർക്കാട് (പാലക്കാട്): മണ്ണാർക്കാട് കോടതിപ്പടിയിലെ തുണിക്കടയിൽ യുവാവ്‌ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭ കൗൺസിലർ വറോടൻ സിറാജുദ്ദീെൻറ മകനുമായ സഫീറാണ് (23) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

സഫീറിെൻറ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് ജെൻഡ്സ് ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവർ ഓടിരക്ഷപ്പെട്ടു. സഫീർ യൂത്ത്‌ ലീഗ്-എം.എസ്.എഫ് പ്രവർത്തകനാണ്. കുന്തിപ്പുഴ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി.പി.ഐ-മുസ്ലിം ലീഗ്‌ സംഘർഷം നിലനിന്നിരുന്നു. നേരത്തേ സഫീറിെൻറ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു. 

കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് സംഘർഷാവസ്ഥയെത്തുടർന്ന് പൊലീസ് കാവലേർപ്പെടുത്തി. യൂത്ത്ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുനീർ, ഷെഹ്ല. 

Tags:    
News Summary - Youth League worker murdered in Mannarkkad- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.