പൊലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഹരിപ്പാട്: പൊലീസ് ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷാണ്( 36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10.45 ആയിരുന്നു സംഭവം. സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് ജീപ്പും കൂട്ടിയിടിക്കുകയയാിരുന്നു. കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരികയായിരുന്ന മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടം വരുത്തിവെച്ചത്.

അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മഞ്ചേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബിജുഷ. മകൻ: അനുരാഗ്.

Tags:    
News Summary - Youth in Ambalapuzha Dies After Police Jeep Hits Scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.