കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരായ പരാമർശം നിലനിൽക്കെ, കേസ് ഒത്തുതീർപ്പാക്കാൻ യൂത്ത് കോൺഗ്രസ് നേതാവിെൻറ ഇടപെടൽ. യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം മധ്യസ്ഥ ചർച്ച നടത്തിയെന്നാരോപിച്ച പരാതിക്കാർ, ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവിട്ടു. ഇയാൾ ആവശ്യപ്പെട്ട പ്രകാരം വ്യാഴാഴ്ച കൊച്ചിയിലെ ഹോട്ടലിലായിരുന്നത്രെ കൂടിക്കാഴ്ച. വ്യാജചികിത്സ സംബന്ധിച്ച് ഇപ്പോൾ പരാതി നൽകാൻ കഴിയില്ലെന്നും മോൻസൺ കേസിൽ സുധാകരനെ വഴിച്ചിഴക്കരുതെന്നുമായിരുന്നു നേതാവിെൻറ ആവശ്യം.
മോൻസൺ മാവുങ്കലിനെ കെ. സുധാകരൻ സന്ദർശിച്ചതിെൻറ ചിത്രങ്ങൾ നേരേത്ത പുറത്തുവന്നിരുന്നു. ആരോപണങ്ങൾ തള്ളിയ സുധാകരൻ, താൻ ചികിത്സക്കാണ് പോയതെന്നും മറിച്ച് തെളിവുകളുണ്ടെങ്കിൽ പുറത്തുവിടാനും വെല്ലുവിളിച്ചു.
സുധാകരനെ മോൻസൺ മാവുങ്കലിന് പരിചയപ്പെടുത്തിയത് എബിനായിരുന്നു. പരാതിക്കാരായ കോഴിക്കോട് സ്വദേശി ഷമീർ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. എബിൻ നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് ഷമീർ പറയുന്നു.
അതേസമയം, പരാതിക്കാരെ നേരേത്ത പരിചയമുണ്ടെന്നും യാദൃച്ഛികമായിരുന്നു കൂടിക്കാഴ്ചയെന്നും എബിൻ പറയുന്നു. എല്ലാവെരയുംപോലെയാണ് സുധാകരനും അവിടെ പോയത്. പൊതുസമൂഹത്തിന് എല്ലാ കാര്യങ്ങളും അറിയാം, ഹൈകോടതിയുടെ നിരീക്ഷണത്തിൽ കേസന്വേഷണം നടക്കുകയാെണന്നും എബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.