കാഞ്ഞങ്ങാട്: ‘‘ഓന് ചാവാന്‍ റെഡിയായി, ഇവിടെ എല്ലാവരും സെറ്റായി.’’ പെരിയ ഇരട്ടക്കൊല കേസിലെ പ്രതി അശ്വിൻ തെൻറ സഹോദരെൻറ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ഇട്ട ക മൻഡാണിത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിനെതിരെ യാണ് ഇൗ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കൃപേഷ് ബേക്കല്‍ പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.
കല്യോട്ട് സ്കൂളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിെൻറ സഹോദരന് ഫേസ്ബുക്കില്‍ കൃപേഷിെൻറ ചിത്രമുള്‍പ്പെടെ ഇതിനെതിരെ പോസ്റ്റിട്ടു. ഇതിനുതാഴെ അശ്വിന് കുറിച്ചതാണ് വിവാദ പോസ്റ്റ്. പെരിയയിലെ സഖാക്കള്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു പോസ്റ്റില്‍ കൃപേഷ് കല്യോെട്ട ഒരു നേര്‍ച്ചക്കോഴിയാണെന്ന് പറയുന്നുണ്ട്. കൃപേഷിെൻറ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ െവച്ചുകൊണ്ടാണ് ഒക്ടോബർ 16ന് ഇൗ പോസ്റ്റ് ഇട്ടിരിക്കുന്നത്.
സി.പി.എം അനുഭാവമുള്ള വിവിധ വാട്സ്ആപ് കൂട്ടായ്മകളിൽ കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിെൻറയെല്ലാം സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് കൃപേഷ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി പരിശോധിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായില്ല. ശരത് ലാലിനും സമാനമായരീതിയില്‍ ഭീഷണിയുണ്ടായിരുന്നു. ഫോണ്‍വഴി നിരന്തരമായി ഭീഷണി ലഭിച്ചിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.