വിഷ്ണു

റോഡിൽ മർദനമേറ്റു കിടന്ന യുവാവ് മരിച്ചു

കുറ്റ്യാടി: ആക്രമണത്തിൽ മാരകമായി പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് വിഷ്ണുവാണ് (30) വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

ചൊവ്വാഴ്ച അർധരാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൈവേലി ചമ്പിലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച വൈകീട്ട് കുറ്റ്യാടി സി.ഐ ഇ.കെ. ഷിജു അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുത്തു. മർദിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു.

തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുണ്ടായിരുന്നത്. മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പറയുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ജീവനക്കാരനായ വിഷ്ണുവിന്റെ അമ്മവീട് നരിപ്പറ്റ താവുള്ളകൊല്ലിയിലാണ്.

ഇയാളുടെ ബൈക്ക് സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. വിഷ്ണുവിന്റെ പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: സുമതി. ഭാര്യ: ശ്രേയ. സഹോദരി: ഷിൻസി.

Tags:    
News Summary - young man died after being beaten up on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.