കാസർകോട്: മഞ്ചേശ്വരം തീരത്തുനിന്ന് എട്ടു നോട്ടിക്കൽ അകലെ കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയ കൂറ്റൻ ടഗ് ബോട്ട് മൈൽ മൊഗ്രാൽ പുത്തൂരിനും സി.പി.സി.ആർ.ഐക്കുമിടയിൽ അഴിമുഖത്ത് കരക്കടിഞ്ഞു. എട്ടു ജീവനക്കാരെ രക്ഷപ്പെടുത്തി.
കൊല്ലത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്സാർ കമ്പനിയുടെ ബോട്ടാണ് സാങ്കേതികത്തകരാറുമൂലം കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയിരുന്നത്. മഞ്ചേശ്വരത്ത് ഇത് ഒഴുകി നടക്കുന്നതായി കണ്ട മത്സ്യത്തൊഴിലാളികളാണ് തീരദേശ പൊലീസിനെ വിവരമറിയിച്ചത്. ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ചേർന്ന് പരിശോധന നടത്തി മലയാളി ക്യാപ്റ്റനടക്കം രണ്ടുപേരെ മഞ്ചേശ്വരം തുറമുഖത്തെത്തിക്കുകയായിരുന്നു.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളുമാണ് ബോട്ടിനകത്തുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ജനറേറ്റർ തകരാറിനെ തുടർന്ന് സ്റ്റിയറിങ് പ്രവർത്തനം നിലച്ചതാണ് ബോട്ട് കുടുങ്ങാൻ കാരണമെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.