തിരുവനന്തപുരം: വിവാദ കേസില്‍ സംസ്ഥാന വനിത കമീഷന് അഖില ഹാദിയക്കൊപ്പം മാത്രമാണെന്ന് ചെയർപേഴ്സൻ എം.സി. ജോസഫൈന്.
വിശ്വാസവും ജീവിതയും അവള് നിശ്ചയിക്കും. ഇക്കാര്യത്തില്‍ എന്ത് സമ്മര്‍ദം യുവതിയുടെ നേരെയുണ്ടായാലും പുറത്തുകൊണ്ടുവരുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. പൂജാ അവധി കഴിഞ്ഞയുടന്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കും.
അഭിഭാഷകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിശ്വാസ മാറ്റത്തിെൻറ സാഹചര്യം അന്വേഷിക്കുന്നവര്‍ക്ക് യുവതി ഇപ്പോള്‍ എന്തെങ്കിലും സമ്മര്‍ദം നേരിടുന്നുവെങ്കില്‍ അതും പരിശോധിക്കേണ്ടിവരും.
യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമീഷന് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈകോടതി വിധി റദ്ദാക്കാനോ കേസില്‍ കക്ഷിചേരാനോ അല്ല. ഹൈകോടതി വിധിക്ക് ശേഷമുള്ള യുവതിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ പാടില്ലെന്നും അന്തിമവിധി വൈകാന്‍ ഇടവരരുതെന്നും ജോസഫൈന് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.