ഉമ തോമസും കെ.കെ. രമയും  പ്രചാരണ വേളയിൽ (ഫയൽ ചിത്രം)

രമയോടൊപ്പം ഉമയുമുണ്ടാകുമോ?

തൃക്കാക്കര: യു.ഡി.എഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടലുകൾ പോലും തെറ്റിച്ച് ഉമതോമസ് ലീഡ് ചെയ്യുമ്പോൾ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉയർന്ന ചോദ്യം വീണ്ടും ശക്തമാവുകയാണ്. നിയമസഭയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമക്കൊപ്പം പ്രതിപക്ഷ നിരയിൽ ഉമ തോമസ് ഉണ്ടാവുമോ? എന്നായിരുന്നു ആ ചോദ്യം. യു.ഡി.എഫിനെ അനുകലിച്ചവർ ഇൗ ചോദ്യം ഏറെ ആവേശത്തോടെയാണ് നോക്കി കണ്ടത്.

കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പ്രചാരണവേളയിൽ സാമൂഹിക മാധ്യമത്തിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെയും, കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഉമ തോമസിനെയും ഉദ്ധരിച്ചായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.

രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. " വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്'' എന്നാണ് ജോയ് മാത്യു എഴുതിയത് . പ്രചാരണവേളയിൽ ഉമയ്ക്ക് പിൻതുണയുമായി കെ.കെ. രമ തൃക്കാക്കരയിലെത്തിയിരുന്നു. 

Tags:    
News Summary - Will Uma be with Rema?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.