കോന്നി: മലയാലപ്പുഴ കടവുപുഴയിൽ മൂരിക്കിടാവിനെ വള്ളിപ്പുലി ആക്രമിച്ച് കൊന്നു. ചൊവ്വാഴ്ച പുലർച്ച അേഞ്ചാടെ ആയിരുന്നു സംഭവം. വനാതിർത്തിയിൽ താമസിക്കുന്ന കടവുപുഴ കിഴക്കേകര പുത്തൻവീട്ടിൽ കമലമ്മയുടെ 15 ദിവസം മാത്രം പ്രായമുള്ള മൂരിക്കിടാവാണ് ചത്തത്.
പശുവിനെയും മൂരിക്കിടാവിനെയും ഒന്നിച്ചായിരുന്നു വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്നത്. പുലർച്ച അേഞ്ചാടെ പശുവും കിടാവും ബഹളം വെക്കുന്നത് കേട്ട് തൊഴുത്തിൽ ചെന്ന് നോക്കിയ വീട്ടുകാർ കണ്ടത് വള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി ചത്ത മൂരിക്കിടാവിനെ ആണ്. കിടാവിെൻറ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. വനപാലകരെ വിവരം അറിയിച്ചതിനെത്തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. ഗിരിയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.