തിരുവനന്തപുരം: കള്ളവോട്ട് ചെയ്ത കാര്യം മനസിലായെങ്കിൽ എന്തുകൊണ്ട് മറ്റ് പാർട്ടികളുടെ പോളിങ് ഏജൻറുമാർ അത് എതിർത്തില്ലെന്നത് വലിയൊരു ചോദ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം ഗൗരവമായി പ രിശോധിക്കേണ്ടതുണ്ട്. വിശദമായ റിപ്പോർട്ട് കിട്ടിയാലുടൻ തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. റീ പോളിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനിക്കുകയെന്നും ടിക്കാറാം മീണ പറഞ്ഞു.
ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ കള്ളവോട്ട് ആരോപണം സി.പി.എമ്മിന് തലവേദനായി മാറിയിരിക്കുകയാണ്. ഇതോടെ പാർട്ടിയുടെ ഭാഗത്ത് നിന്ന് ആരോപണത്തെ പ്രതിരോധിക്കാനുള്ള നീക്കവും സജീവമായി. കള്ള വോട്ട് ആരോപണം പച്ചക്കള്ളമാണെന്നും ഓപ്പൺ വോട്ട് ചെയ്തതിനെയാണ് യു.ഡി.എഫ് കള്ളവോട്ടായി ചിത്രീകരിക്കുന്നതെന്നുമുള്ള വാദങ്ങളുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗെത്തത്തിയിരുന്നു.
കള്ളവോട്ട് ആരോപണത്തെ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കാസർകോട്, കണ്ണൂർ കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.