വേങ്ങര (മലപ്പുറം): അപൂർവമായ വെസ്റ്റ് നൈൽ പനി ബാധിച്ച മലപ്പുറം വേങ്ങര എ.ആർ നഗർ സ്വദേശി തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെ മകന് മുഹമ്മദ് ഷാൻ (ആറ്) മരിച്ചു.
ഒരാഴ്ചയായി ക ോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മ രിച്ചത്. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന്‍ പനി ബാധിച്ചത്.
ആദ്യം കോട്ടക്കലിലെ സ്വകാര ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പനി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.
ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന വെസ്റ്റ് നൈല്‍ പനി മലപ്പുറത്ത് സ്ഥിരീകരിച്ചതോടെ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് ഷാനിെൻറ മാതാവ്: നസീറ. സഹോദരി: ഫാത്തിമ. മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എ.ആർ. നഗർ ഫസലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
എന്താണ് വെസ്റ്റ് നൈൽ
രോഗബാധയുള്ള പക്ഷികളിൽനിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസുകളാണ് വെസ്റ്റ് നൈൽ പനിക്ക് കാരണം. 150ൽ ഒരാൾക്കാണ് പ്രകടമായ ലക്ഷണങ്ങൾ കണ്ട് രോഗം മൂർച്ഛിക്കാൻ സാധ്യതയുള്ളത്. 10 ശതമാനമാണ് മരണസാധ്യത. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയില്ല.
അപൂർവമായി അമ്മമാരിൽനിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരാം. 20 ശതമാനം പേർക്ക് ചെറിയ പനി, തലവേദന, ഛർദ്ദി, തടിപ്പ് എന്നിവ അനുഭവപ്പെടാം. ഒരു ശതമാനത്തോളം പേർക്ക് മസ്തിഷ്ക ജ്വരമോ മെനിൻജൈറ്റിസോ വരാൻ സാധ്യതയുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാക്കാറില്ല. രക്ത പരിശോധനയിലൂടെ തിരിച്ചറിയാം. അസുഖം ഭേദമാകാൻ മാസങ്ങളോളം എടുക്കും. 1937ൽ ഉഗാണ്ടയിൽ വെസ്റ്റ് നൈൽ ഭാഗത്ത് ഇത് ആദ്യമായി കണ്ടെത്തിയതിനാലാണ് ഇൗ പേരുവന്നത്. 2011ൽ ആലപ്പുഴയിലും രോഗം കണ്ടെത്തിയിരുന്നു.
വാക്സിൻ ഇല്ല
വെസ്റ്റ് നൈൽ രോഗത്തിന് വാക്സിൻ ലഭ്യമല്ല. കൊതുകുപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കലിലൂടെ മാത്രമേ രോഗത്തെ തുരത്താനാകൂ. െകാതുകുകൾ വളരാൻ സാധ്യതയുള്ളയിടങ്ങളിൽ ഗപ്പിയെ വളർത്തൽ, വീടുകളിൽ കൊതുകുവല, പുറത്തിറങ്ങുന്നവർ കൊതുകിനെ തുരത്താനുള്ള ലേപനങ്ങൾ പുരട്ടുക, കിണര്‍ വല ഉപയോഗിച്ച് മൂടൽ, ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക എന്നീ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.