എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാൻ സർക്കാർ ശ്രമം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറുമായ റസാഖ് പാലേരിയെ അന്യായമായ ി പേരാമ്പ്ര െപാലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്തത് സർക്കാർ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്ക ുന്ന എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാകിെല്ലന്ന് പ്രസിഡൻറ് ഹമീദ് വാണിയമ്പലത്തിെൻറ അധ്യക്ഷതയിൽ ഒാൺലൈനായി ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം വ്യക്തമാക്കി.

മറുശബ്ദങ്ങളെ ഭയപ്പെടുന്നത് ഫാഷിസ്റ്റ് രീതിയാണ്. സർക്കാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന മോബ് ലിഞ്ചിങ്ങിന് അനുസരിച്ചല്ല െപാലീസ് പ്രവർത്തിക്കേണ്ടത്. സർക്കാറിെൻറ വീഴ്ച മറച്ചു പിടിക്കാനും ഭരണപക്ഷം രാഷ്ട്രീയ എതിരാളികളായി പ്രഖ്യാപിച്ചവരെ കരിവാരിത്തേക്കാനും ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാനുമാണ് ഇൗ നടപടി.

പായിപ്പാട് സംഭവത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പകരം ആ അവസരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാമെന്നാണ് ഭരണകൂടം കരുതുന്നത്.

ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ അടക്കം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അതിശക്തമായി തന്നെ വരും ദിവസങ്ങളിലും ഉയർത്തും. അതോടൊപ്പം സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളോടും പൂർണമായി സഹകരിക്കുകയും ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാൻ സ്വന്തം നിലക്ക് ശ്രമിക്കുകയും ചെയ്യുമെന്ന് പാർട്ടി വ്യക്തമാക്കി.

Tags:    
News Summary - welfare party statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.