തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക പ്രസ്ഥാനങ്ങളിലും യുവജന സംഘടനകൾ ഒഴികെ രാഷ്ട്രീയ സംഘടനകളിലും കൂട്ടംകൂടുന്നവരിൽ കൂടുതൽ പ്രായാധിക്യമുള്ളവരുണ്ട്. സംഘം ചേരാൻ അനുവദിച്ചാൽ റിവേഴ്സ് ക്വാറൻറീൻ പരാജയപ്പെടും. ആൾക്കൂട്ട സാധ്യതയുള്ള ഒരു സംഘംചേരലും അനുവദിക്കില്ല. അത് അപകടകരമാകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രം പ്രഖ്യാപിച്ച അടുത്തഘട്ട ലോക്ഡൗണുമായി ബന്ധപ്പെട്ട സംസ്ഥാന തീരുമാനങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവും പിന്നീടിറങ്ങി.
തീവ്ര മേഖലകളിൽ 24 മണിക്കൂറും കർഫ്യൂ സമാനമായ കർശന നിയന്ത്രണം ഏർെപ്പടുത്തും. മെഡിക്കൽ ആവശ്യങ്ങൾ, കുടുംബാംഗങ്ങളുടെ മരണം എന്നിവക്ക് മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് വാങ്ങണം. ജൂൺ 30വരെ പൂർണ ലോക്ഡൗൺ തുടരും.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ദിവസവും കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികൾക്ക് 15 ദിവസത്തെ കാലാവധിയുള്ള താൽക്കാലിക പാസ് നൽകും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽനിന്നാകും പാസ്. അയൽസംസ്ഥാനങ്ങളിൽനിന്ന് അതിർത്തി ജില്ലകളിൽ നിത്യേന ജോലിക്ക് വന്നുപോകുന്നവർക്കും പാസ് അനുവദിക്കും. മരാമത്ത് ജോലിക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് പത്തു ദിവസത്തേക്ക് പാസ് അനുവദിക്കും.
കല്യാണമണ്ഡപങ്ങൾ, ഹാളുകൾ എന്നിവയിൽ 50 പേർ പരിധിെവച്ച് വിവാഹചടങ്ങ് അനുവദിക്കും. ഗുരുവായൂർ ക്ഷേത്രത്തിലും ഇൗ പരിധിയിൽ വിവാഹചടങ്ങുകൾ നടത്താം. ഗുരുവായൂരിൽ ദിവസം എത്ര വിവാഹം നടക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും. മറ്റ് ക്ഷേത്രങ്ങളിലെല്ലാം നേരത്തേ അനുമതിയുണ്ട്.
സിനിമാ ഷൂട്ടിങ് സുരക്ഷാ മാനണ്ഡം പാലിച്ച് സ്റ്റുഡിയോകൾക്കകത്തും ഇൻഡോർ സെറ്റുകളിലും അനുവദിക്കും. 50 പേരിലധികം പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി 25 പേർ ആയിരിക്കും.
കാറിൽ ഡ്രൈവർക്ക് പുറമെ മൂന്നു പേർക്ക് യാത്ര ചെയ്യാം. ഒാേട്ടായിൽ രണ്ട് യാത്രക്കാർ
റോഡ് മാർഗം അന്തർസംസ്ഥാന പൊതുഗതാഗതം അനുവദിക്കില്ല. പുറത്തുനിന്ന് വരുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം. ജോലിയുമായി ബന്ധപ്പെെട്ടത്തുന്ന സാേങ്കതിക വിദഗ്ധർ, പ്രഫഷണലുകൾ എന്നിവർ സംസ്ഥാനത്തെത്തി ഒരാഴ്ചക്കകം മടങ്ങുമെങ്കിൽ അവരെ ക്വാറൻറീൻ വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കി.
ക്വാറൻറീൻ സെൻററുകളാക്കി മാറ്റിയ ബാർ ഹോട്ടലുകളിലും മദ്യം കൗണ്ടറുകൾ വഴി വിൽക്കാൻ അനുവദിക്കും. ജൂൺ എട്ടിനുശേഷം അനുവദിക്കേണ്ട ഇളവുകൾ സംബന്ധിച്ച സംസ്ഥാന അഭിപ്രായവും കേന്ദ്രത്തെ അറിയിക്കും. രോഗവ്യാപന സ്ഥിതി നോക്കിയാണ് മാറ്റം വരുത്തുക. കേന്ദ്ര തീരുമാനത്തിന് വിരുദ്ധമായെടുക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.