വൈത്തിരി: ചുണ്ടേൽ വട്ടക്കുണ്ട് ആദിവാസി കോളനിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കുണ്ട് നായ് ക്കൻ കോളനിയിലെ പരേതനായ കുള്ളെൻറ മകൾ ലീലയെ (46) ആണ് തലക്കടിയേറ്റു മരിച്ച നിലയിൽ വീടിെൻറ അടുക്കളഭാഗത ്തു കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് കരുതുന്നു.
എട്ടുവര്ഷം മുൻപ് ലീലയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. ഒന്നര മാസമായി ബത്തേരി സ്വദേശിയായ ബസവൻ എന്നൊരാൾ ലീലയുടെ കൂടെ താമസം തുടങ്ങിയിരുന്നു. ഇയാൾ സംഭവത്തിനു ശേഷം ഒളിവിലാണ്. മുഖം അടിച്ചു വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കൾ: ഷൈനി, ഹരീഷ്.
വൈത്തിരി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വൈത്തിരി പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ ഷെരീഫിെൻറയും എസ്.ഐ ഹരിലാലിെൻറയും നേതൃത്വത്തിൽ ബസവന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.