കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറുമെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ വ്യക്തമാക്കി. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല.
അതേസമയം, സർക്കാർ പ്രഖ്യാപിച്ച 178 വീടുകളുടെ നിർമാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. എന്നിരുന്നാലും ഈ മാസം അവസാനം തന്നെ 178 വീടുകളും താമസത്തിന് യോഗ്യമാക്കി പൂർത്തിയാക്കുമെന്നാണ് നിർമാണ കമ്പനിയായ ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം. മാർച്ച് ഒന്നിനാണ് 178 വീടുകളുടെ പട്ടയം ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.