കേരള ഹൈകോടതി
കാസർകോട്: വിദേശ സർവകലാശാലയിൽനിന്ന് കേന്ദ്ര സർവകലാശാല കേരളയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്ന ദളിത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അസോഷിയേറ്റ് പ്രഫസർക്കെതിരെ നടപടിയെടുക്കാനുള്ള സർവകലാശാല ആഭ്യന്തര പരാതി പരിഹാരസമിതി(ഐ.സി.സി)യുടെ ശുപാർശ താൽകാലികമായി തടഞ്ഞുകൊണ്ട് ഹൈകോടതി ഇടക്കാല വിധി.
സർവകലാശാല ഇംഗ്ലീഷും താരതമ്യപഠനവും വിഭാഗത്തിലെ അസോഷിയേറ്റ് പ്രഫസറും സർവകലാശാലയുടെ പരമോന്നത സമിതിയായ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും കൂടിയാണ് ആരോപണ വിധേയനായ വെള്ളിക്കീൽ രാഘവൻ. ഈവർഷം ആദ്യം സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ വിദേശ സർവകലാശാലയിൽനിന്ന് എത്തിയ ദളിത് വിദ്യാർഥിയോട് അപമര്യാദയായി പെരുമാറി എന്നാണ് രാഘവനെതിരെയുണ്ടായ ആരോപണം.
തനിക്ക് എതിരെയുണ്ടായ പെരുമാറ്റത്തിൽ രാഘവനെതിരെ പരാതി നൽകിയ ഗവേഷക വിദേശത്തേക്ക് പോയി. പിന്നാലെ ഐ.സി.സി സംഭവം അന്വേഷിക്കുകയും പരാതിയിൽ കഴിമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആരോപണ വിധേയനായ രാഘവൻ പദവിയിൽ തുടരുന്നതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെട്ടു. രാഘവനെതിരെ നടപടിക്ക് എക്സിക്യൂട്ടീവ് കൗൺസിലിന് ശുപാർശ ചെയ്തു. ഐ.സി.സി ശുപാർശ കൗൺസിൽ പരിഗണിക്കാനിരിക്കെ തനിക്കെതിരെ നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി.
ജൂൺ ഒമ്പതിന് ജസ്റ്റിസ് ഹരിശങ്കർ വി. മേനാന്റെ ഇടക്കാല ഉത്തരവ് വന്നതോടെയാണ് സർവകലാശാല കോടതി എന്നറിയപ്പെടുന്ന എക്സിക്യൂട്ടീവ് കീൺസിൽ അംഗത്തിനെതിരെയുള്ള ആരോപണംപുറത്തുവന്നത്. ഐ.സി.സി ചെയർമാൻ, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈകോടതി നോട്ടിസ് നൽകി. മലപ്പുറം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചിതിന് അധ്യാപിക അന്നത്തെ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിക്കും നടപടിയെടുത്തില്ല. സാമൂഹിക മാധ്യമങ്ങളിൽ ഈ അധ്യാപകന്റെ ചില പോസ്റ്റുകളും വിദ്യാർഥികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.