വൈത്തിരി: കോവിഡ് പടർന്നുപിടിക്കുേമ്പാൾ വയനാട്ടിലും ജനം ആശങ്കയിലാണ്. ഇതുവരെ കോവിഡ് ബാധ ജില്ലയിൽ സ്ഥിര ീകരിക്കപ്പെട്ടില്ലെങ്കിലും അതിനുള്ള വഴികൾ തുറക്കാൻ അന്യജില്ലകളിൽനിന്ന് ചിലർ ഒളിച്ചെത്തുേമ്പാൾ വയനാട് പഴുതടച്ച നിരീക്ഷണത്തിലാണ്. കോവിഡ് കാലത്ത് പ്രവാസലോകത്തുനിന്ന് പറന്നിറങ്ങുന്ന ചിലരാണ് വയനാടിനെ താവളമാക്കാൻ ചുരംകയറിയെത്തുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നാണ് ഇത്തരക്കാരുടെ ഒഴുക്ക്. മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ കുറച്ചുദിവസം വീടുകളിലോ മറ്റോ സമ്പർക്ക വിലക്കിൽ കഴിയണമെന്ന് കർശന നിർേദശമുള്ളപ്പോഴാണ് അതിനൊരുങ്ങാതെ ഉല്ലാസത്തിനായി വയനാട്ടിലേക്ക് കടക്കുന്നത്. ഇവിെട റിസോർട്ടുകളിലോ ഹോം സ്റ്റേകളിലോ താമസിച്ച് ലഹരി ഉപയോഗം ഉൾപെടെ നിരീക്ഷണകാലം ആസ്വാദ്യമാക്കാനാണ് ഇക്കൂട്ടരെത്തുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലക്കിടിയിലും മേപ്പാടിയിലും ഹോംസ്റ്റേകളിൽ തമ്പടിച്ച് ലഹരി ഉപയോഗിച്ചുവന്ന രണ്ടുകൂട്ടരെ പൊലീസ് പിടികൂടിയിരുന്നു. ലക്കിടിയിൽ നിന്നും പിടികൂടിയ യുവാക്കളിൽ ഒരാൾ വിദേശത്തുനിന്നും എത്തിയ ആളായിരുന്നു. കൊടുവള്ളി സ്വദേശികളായ ഇവരിൽ നിന്നും വൈത്തിരി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. ഇത് കഴിഞ്ഞാണ് മേപ്പാടിക്കടുത്ത മൂപ്പൈനാട് ഹോംസ്‌റ്റേയിൽ താമസിച്ച രണ്ട് ഖത്തർ പ്രവാസികളടക്കം ആറുപേർ പിടിയിലായത്.
വിദേശത്തുനിന്നും, പ്രത്യേകിച്ച് ഗൾഫിൽ നിന്നുമെത്തുന്ന മലയാളികൾ കൂട്ടമായെത്തി ലഹരി ഉപയോഗത്തിനും വയനാട്ടിൽ ഇടം കണ്ടെത്തുകയാണ്. ജില്ലയുടെ ഉൾപ്രദേശങ്ങളിലാണ് അധികം റിസോർട്ടുകളും ഹോംസ്റ്റേകളും. പൊലീസിെൻറ കണ്ണെത്താ ദൂരത്തായതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. ഒരു മാസത്തേക്കടക്കമുള്ള കാലയാളവുകളിലേക്ക് വീടുകളളോ മറ്റോ വാടകക്ക് ലഭിക്കുമോയെന്നേന്വഷിച്ച് പലരും കഴിഞ്ഞ രണ്ടാഴ്ചക്കിടെ വയനാട്ടിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽനിന്ന് മുങ്ങി നിരവധി പേർ വയനാട്ടിലെത്തുന്നതായി സൂചന ലഭിച്ചതോടെയാണ് ജില്ല ഭരണകൂടം വയനാട്ടിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.