പന്നിക്കെണിയിൽ പുള്ളിപ്പുലി കുടുങ്ങി

മേപ്പാടി (വയനാട്): കാട്ടുപന്നിയെ പിടിക്കാൻവെച്ച കേബ്ൾ കെണിയിൽ പുള്ളിപ്പുലി കുടുങ ്ങി. താഴെ അരപ്പറ്റയിലെ എച്ച്.എം.എൽ തേയിലത്തോട്ടത്തിൽ വാഹനത്തിെൻറ കേബ്ൾ ഉപയോഗി ച്ച് നിർമിച്ച കെണിയിൽ കുടുങ്ങിയ നിലയിൽ ചൊവ്വാഴ്ച രാവിലെയാണ് പുലിയെ കണ്ടത്.

വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് അധികൃതരും വനപാലകരും സ്ഥലത്തെത്തി രക്ഷപ്പെടുത്തി കൊണ്ടുപോയി. രാവിലെ എട്ടോടെ തോട്ടത്തിൽ ജോലിക്കിറങ്ങിയ തൊഴിലാളികളാണ് മൂന്നുവയസ്സ് തോന്നിക്കുന്ന പെൺപുലി കെണിയിൽ അകപ്പെട്ടതായി ആദ്യം കണ്ടത്.

തുടർന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാർ, മേപ്പാടി റേഞ്ച് ഓഫിസർ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘവും മേപ്പാടി പൊലീസും സ്ഥലത്തെത്തി. മയക്കുവെടിവെച്ച് പുലിയെ വലക്കുള്ളിലാക്കി. പ്രഥമശുശ്രൂഷ നൽകി കൂട്ടിനുള്ളിലാക്കി 10.30ഓടെ പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിലേക്ക് തുടർചികിത്സക്ക് കൊണ്ടുപോയി.

Tags:    
News Summary - Wayanad Cheetah trapped - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.