തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വാറൂം പ്രവർത്തനമാരംഭിച്ചു. സിവിൽ സപ്ലൈസ് കമീഷണറേറ്റിലാണ് വാർ റൂമിന്റെ പ്രവർത്തനം. പെട്രോളിയം, ഓയിൽ കമ്പനികളുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും യോഗം ചേർന്നു. പൂഴ്ത്തിവെപ്പും കരിഞ്ചയും തടയുന്നതിന് റവന്യു, സിവിൽ സപ്ലൈസ് വകുപ്പുകളിലെ വിവധ സംഘങ്ങൾ പരിശോധന ആരംഭിച്ചു.
മുൻഗണനാക്രമം അനുസരിച്ച് വ്യദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ/ സുഭിഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂളുകളിലും കോളജുകളിലുമുള്ള ഹോസ്റ്റലുകളിലും അതിനോട് ചേർന്നുള്ള ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും സർക്കാർ ഓഫിസ് ക്യാമ്പസിലെ ക്യാന്റീനുകൾ എന്നിവയിലും മുൻഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയാറാക്കണമെന്നുള്ള സർക്കാറിന്റെ അഭ്യർഥന പരിഗണിക്കുമെന്നും ഓയിൽ കമ്പനി പ്രതിനിധികൾ അറിയിച്ചു.
കേരളത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ വിതരണത്തിൽ ഇളവുകൾ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിക്ക് മന്ത്രി ജി.ആർ. അനിൽ കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.