ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്‌തെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ മുൻ ഡി.ൈവ.എഫ്.ഐ നേതാവ് എൻ.വി. വൈശാഖനെ ട്രോളി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പണം വാഗ്ദാനം ചെയ്തു സംസാരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. രണ്ട് വർഷം മുൻപുള്ള വീഡിയോയാണിപ്പോൾ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ബൽറാം ഫേസ് ബുക്ക് പേജിലെ കുറിപ്പിലൂടെ വൈശാവനെ വിമർശികകുന്നത്.
കുറിപ്പിെൻറ പൂർണ രൂപം
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ ആ ഇരിപ്പ്, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ അസ്സല് തൃശൂർ ഭാഷ, ആര്യനിലെ ദേവനാരായണന്റെ അധോലോകം. ത്രസിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ ഒരുമിച്ച് ഓർമ്മപ്പെടുത്തുന്ന അതിശയകരമായ പകർന്നാട്ടം. സഖാവേ, താങ്കളെ ഠാക്കൂർ സേന ശരിക്കും ഭയന്നു തുടങ്ങിയിരിക്കുന്നു.
ഇതിനിടെ, ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനംചെയ്‌തെന്ന് തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ മുന്‍ ജില്ല സെക്രട്ടറി കൂടിയായ എന്‍.വി. വൈശാഖന്‍ രംഗത്തെത്തിയിരിക്കുകയാണ്. അഭിഭാഷകന്‍ എന്ന നിലയില്‍ താന്‍ മധ്യസ്ഥനായി ഇടപെട്ട മറ്റൊരു കേസിലാണ് ചര്‍ച്ച നടന്നതെന്നും ആ ചര്‍ച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് വൈശാഖന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഈ സംഭവം നടക്കുമ്പോള്‍ താന്‍ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ആയിരുന്നില്ലെന്നും വൈശാഖന്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.