വിതുര പീഡനക്കേസ്: ഒന്നാംപ്രതിക്ക് 37 വർഷം കഠിനതടവ്

കോട്ടയം: വിതുര പീഡന കേസിൽ ഒന്നാംപ്രതി കൊല്ലം ജുബൈദ മൻസിലിൽ സുരേഷിന് 37 വർഷം കഠിനതടവും 14,000 രൂപ പിഴയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിൽ പാർപ്പിക്കുക, പണംപറ്റി പീഡനത്തിന് ഒത്താശ ചെയ്യുക, അനാശാസ്യ കേന്ദ്രം നടത്തുക തുടങ്ങിയ കുറ്റങ്ങൾക്കാണ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് ശിക്ഷ വിധിച്ചത്.

ഇതേ പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കാൻ കൂട്ടുനിന്നെന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലാണ് സുരേഷ്. സമാന വിഷയത്തിൽ മറ്റ് 22 കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. ആദ്യ കേസിലെ 24 വർഷം തടവ് ശിക്ഷയും ഇപ്പോൾ വിധിച്ച 37 വർഷം തടവും ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ ശിക്ഷ കാലാവധി 10 വർഷമായി ചുരുങ്ങും.

Tags:    
News Summary - Vithura Sexual Assault Case: Prime Accused Sentenced to 37 Years of Rigorous Imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.