വിജിഷ ടിച്ചർ വീട്ടിലെത്തി വിദ്യാർഥിയെ പഠിപ്പിക്കുന്നു
പരപ്പനങ്ങാടി: ഓൺലൈനിൽ വിദ്യാർഥികൾക്കും രക്ഷിതാകൾക്കും മണിക്കൂറുകൾ നീണ്ട ക്ലാസ്, അതിന് ശേഷം ഓഫ് ലൈനിൽ വീട് കയറി അധ്യാപനം. ഒരധ്യാപികയുടെ ഒറ്റയാൻ അധ്യായന പോരാട്ടം വേറിട്ട കാഴ്ച്ചയാവുകയാണ്. ഓൺലൈനിൽ ഉറങ്ങുന്ന വിദ്യാർഥികളെതേടിയാണ് അധ്യാപിക വീട് തേടി ഇറങ്ങി വരുന്നത്. പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്ക്കൂളിലെ അധ്യാപിക വിജിഷയാണ് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ വിവിധ കാറ്റഗറികൾ തിരിച്ച് അവരുടെ വീടുകളിലെത്തി വിദ്യാർഥികളോടൊപ്പം കൂട്ടുകൂടി പഠന മികവു പകരുന്നത്.
കോവിഡ് കാലമായതിനാൽ വിദ്യാർഥികളെ കൂട്ടമായിരിത്താൻ സാധ്യമല്ലാത്തിനാൽ ഓരോ വീട്ടിലും നിശ്ചിത സമയം ചെലവിട്ട് മാറി മാറിയാണ് ഇവർ അധ്യാപനം നടത്തുന്നത്. കോവിഡ് കാലത്ത് സർക്കാറും വകുപ് മേധാവികളും നൽകുന്ന എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതോടപ്പമാണ് ഈ സർക്കാർ സ്കൂൾ അധ്യാപിക തൻെറ പ്രാഥമിക ചുമതല ബോധത്തിന് സമയം കണ്ടെത്തുന്നത്. കൂട്ടുകാരെയും അധ്യാപകരെയും കാണാതെ ടി.വിക്കും മൊബൈലിനും മുന്നിൽ തനിച്ചിരുന്ന് മടുത്ത വിദ്യാർഥികൾക്ക് അധ്യാപികയുടെ വരവ് സന്തോഷം സമ്മാനിക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.
നിറയെ സമ്മാനങ്ങളുമായാണ് വിദ്യാർഥികളുടെ വീടുകളിലെക്ക് വിജിഷ ടീച്ചറുടെ ആദ്യ ക്ലാസ് ദിന പ്രവേശനം. വാങ്ങുന്ന ശമ്പളത്തോട് കൃത്യമായി നീതി പുലർത്തുന്ന മാതൃക അധ്യാപികയാണ് വിജിഷ ടിച്ചറെന്നും ഇവർ അധ്യാപക സമൂഹത്തിന് മാതൃകയാണന്നും രക്ഷിതാക്കൾ ഒന്നടങ്കം പറയുന്നു.
ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും നേരത്തെ മുതൽ ഇത്തരം മാതൃക അധ്യാപന രീതി സ്വീകരിച്ചവരാണന്നും ടൗൺ ജി.എം.എൽ.പി. സ്കൂൾ എസ്.എം എ.സി. ചെയർമാൻ ഹുസൈൻ മാസ്റ്ററും പി. ടി.എ പ്രസിഡൻറ് നജ്മുദ്ദീനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.